"കരാർ വ്യവസ്ഥയുടെ പരസ്യ ലംഘനം നടക്കുമ്പോൾ മുഖ്യമന്ത്രി അസംതൃപ്തി രേഖപ്പെടുത്തുകയാണോ വേണ്ടത്?"

"കരാർ വ്യവസ്ഥയുടെ പരസ്യ ലംഘനം നടക്കുമ്പോൾ മുഖ്യമന്ത്രി അസംതൃപ്തി രേഖപ്പെടുത്തുകയാണോ വേണ്ടത്?"

എറണാകുളം  വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരികൾ എം.എസ്.സി കമ്പനിക്ക് കൈമാറാനുള്ള അദാനി ഗ്രൂപ്പിന്റെ തീരുമാനം സംസ്ഥാന സർക്കാരുമായുള്ള കരാറിന്റെ പരസ്യമായ ലംഘനമാണെന്ന് പി രാജീവ്. വിഷയത്തിൽ മുഖ്യമന്ത്രിയുടെ മൗനത്തെയും അസംതൃപ്തി പ്രകടിപ്പിക്കുന്ന രീതിയെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു.കരാർ വ്യവസ്ഥയുടെ പരസ്യ ലംഘനം നടക്കുമ്പോൾ മുഖ്യമന്ത്രി അസംതൃപ്തി രേഖപ്പെടുത്തുകയാണോ വേണ്ടത്? കരാർ ലംഘനത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമെന്ന് പറയാൻ എന്തുകൊണ്ട് മുഖ്യമന്ത്രി ധൈര്യം കാണിക്കുന്നില്ല, പി രാജീവ് ചോദിച്ചു. വിഷയത്തിൽ തങ്ങൾക്ക് ഒന്നും അറിയില്ലെന്ന് നിയമസഭയിൽ പറഞ്ഞ മുഖ്യമന്ത്രിയുടെ നിലപാടിനെയും അദ്ദേഹം പരിഹസിച്ചു.കമ്പനി അധികൃതർ അനൗദ്യോഗികമായി അറിയിച്ചുവെന്ന് പറയുമ്പോൾ, അത് ശരിവെക്കുന്ന പ്രതികരണമാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ഉണ്ടായതെന്നും അദ്ദേഹം ആരോപിച്ചു. തുറമുഖം, ധനകാര്യം, നിയമം എന്നീ സുപ്രധാന വകുപ്പുകൾ മുഖ്യമന്ത്രി ഒറ്റയ്ക്ക് കൈകാര്യം ചെയ്യുന്നുവെന്നും, കേരള ചരിത്രത്തിൽ ഇത് ആദ്യമായാണെന്നും പി രാജീവ് ചൂണ്ടിക്കാട്ടി. വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഒരു വ്യക്തിയാണ് പരിശോധിക്കുന്നത്. മുഖ്യമന്ത്രി തുറമുഖ വകുപ്പ് ഉൾപ്പെടെയുള്ളവ ഏറ്റെടുത്തത് എന്ത് ധാരണയുടെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കാൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.സെബിക്ക് ജൂൺ 30-ന് നൽകിയ അപേക്ഷയിൽ, ജൂൺ 29-ന് തന്നെ 13,200 കോടി രൂപയ്ക്ക് 49 ശതമാനം ഓഹരികൾ കൈമാറുന്ന കരാറിൽ ഒപ്പിട്ടതായി അദാനി ഗ്രൂപ്പ് വ്യക്തമാക്കിയിട്ടുണ്ട്. നിയമലംഘനം വ്യക്തമായിട്ടും ശക്തമായ നിലപാട് സ്വീകരിക്കാതെ ‘അതൃപ്തി’ എന്ന വാക്കിൽ പ്രതികരണം ഒതുക്കുന്ന മുഖ്യമന്ത്രിയുടെ നിലപാടിനെയും പി രാജീവ് വിമർശിച്ചു.