ക്രെഡിറ്റ് കാർഡ് ഉപയോഗം ഇന്ത്യയിൽ വികസ്വര രാജ്യങ്ങളേക്കാള്‍ കുറവ്

 ക്രെഡിറ്റ് കാർഡ് ഉപയോഗം ഇന്ത്യയിൽ വികസ്വര രാജ്യങ്ങളേക്കാള്‍ കുറവ്

 മുംബൈ: വികസ്വര രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യയിൽ  ക്രെഡിറ്റ് കാർഡ് ഉപയോഗം കുറവാണെന്ന് ട്രാൻസ്‌യൂണിയൻ സിബിൽ. വിശാലമായ ക്രെഡിറ്റ് സംവാധാനങ്ങളുടെ ആവശ്യകതയുടെ സംഭാവന കുറഞ്ഞു. പുതിയ കണക്കുകൾ പ്രകാരം 8 ശതമാനം മാത്രമേ പുതിയതായി ക്രെഡിറ്റ് കാർഡിനായുള്ള അപേക്ഷകൾ വന്നിട്ടുള്ളു. കഴിഞ്ഞ വർഷം ഇതേ സമയം ഇത് 26 ശതമാനമായിരുന്നു അപേക്ഷകൾ. കമ്പനിയുടെ മാനേജിംഗ് ഡയറക്‌ടറും ചീഫ് എക്‌സിക്യൂട്ടീവുമായ ഭാവേഷ് ജെയിൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ഇന്ത്യയിൽ 5.2 കോടി ആളുകൾക്ക് ക്രെഡിറ്റ് കാർഡുകൾ ഉണ്ട്. ഇത് ഏകദേശം 25 കോടി വരുന്ന മൊത്തം ക്രെഡിറ്റ് സജീവ ജനസംഖ്യയുടെ 25 ശതമാനം മാത്രമാണ്. വികസിത വികസ്വര രാജ്യങ്ങളിൽ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നവരുടെ ഉയർന്ന അനുപാതമുണ്ടെന്ന് അദ്ദേഹം അവകാശപ്പെടുന്നു.

ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനി തയ്യാറാക്കിയ റിപ്പോർട്ട് പ്രകാരം കൊളംബിയയിൽ 62 ശതമാനവും ഹോങ്കോങ്ങിൽ 98 ശതമാനവും യുഎസ്എയിൽ 81 ശതമാനവും യുകെയിൽ 70 ശതമാനവും ആളുകൾ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നു. വർഷങ്ങളായി, പ്രധാനമായും ഉപഭോഗ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നത് ഉപഭോക്താക്കാൾ അവസാനിപ്പിച്ചിരിക്കുന്നു. ഏകീകൃത പേയ്‌മെൻ്റ് ഇൻ്റർഫേസ്, വ്യക്തിഗത വായ്‌പകൾ തുടങ്ങിയ ബദലുകൾ ക്രെഡിറ്റ് കാർഡുകളോട് മത്സരിക്കുന്നുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടി.നിലവിൽ, ഓരോ ക്രെഡിറ്റ് കാർഡ് ഇടപാടിനും 2 ശതമാനം വരെ ഈടാക്കുന്ന മർച്ചൻ്റ് ഡിസ്‌കൗണ്ട് നിരക്ക് ഉണ്ടെന്നും അതേസമയം ഒരോ ഉപയോക്തൃ ഇടപാടുകൾക്കും റിവാർഡ് പോയിൻ്റുകൾ പോലുള്ള സമ്മാനങ്ങൾ ഉണ്ടെന്നുള്ളതും ശ്രദ്ധേയമായ കാര്യമാണ്. കൂടാതെ നിലവിൽ വിസ, മാസ്റ്റർകാർഡ് പോലുള്ള മറ്റ് നെറ്റ്‌വർക്കുകളുടെ ക്രെഡിറ്റ് കാർഡുകൾ യുപിഐ ആപ്പുകളിലേക്ക് ചേർക്കാൻ ഒരു ഉപയോക്താവിന് കഴിയില്ല. ഇത് സംസ്ഥാനം പ്രോത്സാഹിപ്പിക്കുന്ന റുപേയിലേക്ക് ഉപയോഗം പരിമിതപ്പെടുത്തുന്നു.

കുടിശ്ശിക ബാലൻസുകൾ 8.3 മടങ്ങ് വർദ്ധിച്ച് 3.1 ലക്ഷം കോടി രൂപയായും, ഉപഭോക്തൃ ഹോൾഡിംഗ് കാർഡുകൾ 3.6 മടങ്ങ് വർദ്ധിച്ച് 5.2 കോടിയായും, കാർഡുകളുടെ എണ്ണം 5.1 മടങ്ങ് വർദ്ധിച്ച് 10.7 കോടി കാർഡായും കഴിഞ്ഞ വർഷങ്ങളിൽ വർദ്ധിച്ചു. ഒരു ദശാബ്‌ദം മുമ്പ് മൂന്നോ അതിലധികമോ ക്രെഡിറ്റ് കാർഡുകൾ കൈവശം വച്ചിരുന്ന ആളുകളുടെ എണ്ണം 12 ശതമാനത്തിൽ നിന്ന് 22 ശതമാനമായി വളർന്നു. ഉപഭോഗ വായ്‌പകളിൽ ലൈവ് കാർഡുകളുടെ പങ്ക് ഇതേ കാലയളവിൽ 56 ശതമാനത്തിൽ നിന്ന് 38 ശതമാനമായി കുറഞ്ഞു.

യുവജനസംഖ്യയിൽ ക്രെഡിറ്റ് കാർഡ് സ്വന്തമാക്കാനുള്ള സാധ്യത കൂടുതലാണ്. മെട്രോ നഗരങ്ങളിൽ മാത്രമ്മല്ല അർദ്ധനഗര, ഗ്രാമീണ ജനതയിലെ യുവാക്കളിലും ഇപ്പോൾ ക്രെഡിറ്റ് കാർഡ് സ്വന്തമായുള്ളവരുടെ എണ്ണം കൂടുതലാണ്. പോർട്ട്‌ഫോളിയോ ഗുണനിലവാര കണക്കുകൾ പരിശോധിക്കുമ്പോൾ കോവിഡ് 19 പ്രതിസന്ധിയിൽ വീഴ്‌ചയുണ്ടായതായി റിപ്പോർട്ടുകൾ പറയുന്നു. 91 മുതൽ 179 ദിവസം വരെയുള്ള ക്രെഡിറ്റ് കാർഡ് കുടിശ്ശിക കഴിഞ്ഞ വർഷത്തെ 2 ശതമാനത്തിൽ നിന്ന് 2026 മാർച്ച് വരെ 1.7 ശതമാനമായി കുറഞ്ഞതായി റിപ്പോർട്ട് വ്യക്തമാക്കുന്നു.