പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ‘ഛാത്രോം കി ഗൂഞ്ചു'മായി കോൺഗ്രസ്സ് : ക്യാമ്പയ്ൻന് തുടക്കം

പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ‘ഛാത്രോം കി ഗൂഞ്ചു'മായി കോൺഗ്രസ്സ് : ക്യാമ്പയ്ൻന് തുടക്കം

ന്യൂഡൽഹി: തുടർച്ചയായുണ്ടാകുന്ന പരീക്ഷാ ക്രമക്കേടുകൾ വിദ്യാഭ്യാസ മേഖലയിലെ വലിയൊരു “സ്ഥാപനപരമായ പരാജയമാണെന്ന്” ചൂണ്ടിക്കാട്ടി കോൺഗ്രസ്. പരീക്ഷാ നടത്തിപ്പിലെ വീഴ്ചകൾക്കെതിരെ വിദ്യാർത്ഥികളുടെ ശബ്ദം ഉയർത്തുക എന്ന ലക്ഷ്യത്തോടെ ‘ഛാത്രോം കി ഗൂഞ്ച്’ എന്ന പേരിൽ പുതിയ പ്രതിഷേധ ക്യാമ്പയിന് കോൺഗ്രസ് തുടക്കം കുറിച്ചു.

അസം പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റും എം.പി.യുമായ ഗൗരവ് ഗൊഗോയിയാണ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തത്. തുടർച്ചയായുണ്ടാകുന്ന ചോദ്യപേപ്പർ ചോർച്ചയും പരീക്ഷാ തടസ്സങ്ങളും ഒരുപിടി ആളുകളുടെ മാത്രം പിഴവല്ല, മറിച്ച് സംവിധാനത്തിന്റെ തന്നെ കുഴപ്പമാണെന്ന തോന്നൽ വിദ്യാർത്ഥികളിൽ സൃഷ്ടിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.ഇന്ത്യയിലെ വിദ്യാർത്ഥികളുടെ വിശ്വാസം പൂർണ്ണമായും തകർന്നിരിക്കുന്നു. തകർന്നുപോയ ലക്ഷക്കണക്കിന് സ്വപ്നങ്ങൾക്ക് ആര് സമാധാനം പറയുമെന്ന് അദ്ദേഹം ചോദിച്ചു. പരീക്ഷാ ക്രമക്കേടുകൾ ഒറ്റപ്പെട്ട സംഭവങ്ങളല്ല, മറിച്ച് വിദ്യാഭ്യാസ വ്യവസ്ഥയുടെ മൊത്തത്തിലുള്ള പരാജയമാണ്. വിദ്യാർത്ഥികളെ നേരിട്ട് ബാധിക്കുന്ന ഇത്തരം ഗുരുതരമായ പ്രശ്നങ്ങൾ സർക്കാരിന്റെ മുന്നിലെത്തിക്കാനും, ഉത്തരവാദിത്തം ചോദിക്കാനുമാണ് കോൺഗ്രസ് ഈ ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ ക്യാമ്പയിൻ ആരംഭിച്ചത് കേന്ദ്ര സർക്കാരിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.