ലോക പാരാ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്: പത്താം സ്ഥാനത്ത് ഇന്ത്യ

ലോക പാരാ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്: പത്താം സ്ഥാനത്ത് ഇന്ത്യ

ന്യൂഡൽഹി:  ലോക പാരാ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ  വിവിധ മത്സരങ്ങളില്‍ നിന്നായി  ഇന്ത്യന്‍ താരങ്ങള്‍മൂന്ന് വെള്ളിയും ഒരു വെങ്കലവും  സ്വന്തമാക്കി. സിമ്രാൻ ശർമ്മ (വനിതാ 200 മീറ്റർ ടി 12), പ്രീതി പാൽ (വനിതാ 100 മീറ്റർ ടി 35), നവദീപ് സിംഗ് (പുരുഷ ജാവലിൻ എഫ് 41) എന്നിവർ വെള്ളി മെഡൽ നേടിയപ്പോൾ പുരുഷന്മാരുടെ 200 മീറ്റർ ടി 44 ൽ സന്ദീപ് വെങ്കലം കരസ്ഥമാക്കി. മത്സരത്തിന്‍റെ അവസാന ദിവസത്തെ നാല് മെഡലുകളോടെ ഇന്ത്യയുടെ ആകെ മെഡലുകളുടെ എണ്ണം 22 ആയി ഉയര്‍ന്നു (ആറ് സ്വർണം, ഒമ്പത് വെള്ളി, ഏഴ് വെങ്കലം).ടൂർണമെന്‍റ് മെഡല്‍ പട്ടികയിൽ പത്താം സ്ഥാനത്തെത്തിയ ഇന്ത്യ ഏറ്റവും മികച്ച പ്രകടനമാണ് ഇത്തവണ രേഖപ്പെടുത്തിയത്. ഇതിനുമുമ്പത്തെ മികച്ച നേട്ടം 2024 പതിപ്പിലായിരുന്നു. 17 മെഡലുകളായിരുന്നു അന്ന് ഇന്ത്യയുടെ സമ്പാദ്യം (ആറ് സ്വർണം, അഞ്ച് വെള്ളി, ആറ് വെങ്കലം). അതേസമയം മത്സരത്തില്‍ ഗൈഡ് ഉമർ സൈഫിക്കൊപ്പം സിമ്രാൻ ശർമ്മ 24.46 സെക്കൻഡിൽ ഏഷ്യൻ റെക്കോർഡ് സമയം കുറിച്ചാണ് വെള്ളി നേടിയത്. വനിതകളുടെ 200 മീറ്റർ ടി12 ഇനത്തിൽ ബ്രസീലിന്‍റെ ക്ലാര ഡാനിയേൽ ബാരോസ് ഡാ സിൽവ 24.42 സെക്കൻഡിൽ ഒന്നാമതെത്തിയപ്പോൾ ചൈനയുടെ യാക്കിൻ ഷെൻ 25.30 സെക്കൻഡിൽ വെങ്കലം നേടി.വനിതകളുടെ 100 മീറ്റർ T35 ഇനത്തിൽ പ്രീതി പാൽ ഇന്ത്യയുടെ വെള്ളി മെഡൽ നേടി. സീസണിലെ ഏറ്റവും മികച്ച സമയം 14.33 സെക്കൻഡിൽ കുറിച്ച അവർ, ചൈനയുടെ ഗുവോ ക്വിയാൻക്വിയാനെ (14.24 സെക്കൻഡ്) പിന്നിലാക്കിയാണ് ഫിനിഷ് ചെയ്‌തത്. ഇറാഖിന്‍റെ ഫാത്തിമ സുവൈദിനാണ് വെങ്കല മെഡൽ. 2024 ലെ പാരീസ് ഗെയിംസില്‍ രണ്ട് പാരാലിമ്പിക് ട്രാക്ക് മെഡലുകൾ നേടിയ ആദ്യ ഇന്ത്യൻ വനിത കൂടിയാണ് പ്രീതി. പുരുഷന്മാരുടെ ജാവലിൻ എഫ് 41 ഇനത്തിൽ നവ്ദീപ് 45.46 മീറ്റർ എറിഞ്ഞ് വെള്ളി മെഡൽ ഉറപ്പാക്കി. ഇറാന്‍റെ സാദെഗ് ബെയ്റ്റ് സയാ 48.86 മീറ്റർ എറിഞ്ഞ് സ്വർണം നേടി. ഇത് ലോക റെക്കോർഡിന് എട്ട് സെന്‍റിമീറ്റർ മാത്രം അകലെയായിരുന്നു. ചൈനയുടെ ലോക റെക്കോർഡ് ഉടമയായ സൺ പെങ്‌സിയാങ് 43.60 മീറ്റർ എറിഞ്ഞ് മൂന്നാമതെത്തി.സന്ദീപ് 23.60 സെക്കൻഡിൽ മികച്ച പ്രകടനം കാഴ്ചവെച്ചാണ് വെങ്കലം സ്വന്തമാക്കിയത്. ഇറ്റലിയുടെ മാർക്കോ സിചെറ്റി യൂറോപ്യൻ റെക്കോർഡായ 23.00 സെക്കൻഡിൽ സ്വർണം നേടി. പന്ത്രണ്ടാമത് ലോക പാരാ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ 104 രാജ്യങ്ങളിൽ നിന്നുള്ള 2000-ത്തിലധികം അത്‌ലറ്റുകളാണ് പങ്കെടുത്തത്. ഇന്ത്യയുടെ 73 അംഗ സംഘത്തിൽ 54 പുരുഷന്മാരും 19 സ്ത്രീകളുമായിരുന്നു മത്സരിച്ചത്.


PositionFederationGoldSilverBronzeTotal
1Brazil1520944
2China13221752
3Islamic Rep. of Iran92516
4Netherlands83112
5Poland82616
6Colombia710421
7Great Britain751325
8Italy71311
9United States691227
10India69722
11Germany62311
12Thailand62210
13Switzerland6129
14Uzbekistan56213
15Ukraine55515
16Japan48214
17Belgium4206
18Türkiye37111
19Algeria3339
20Spain32510
21New Zealand3227
22Mexico31610
23Canada3159
24Ecuador3115
25Latvia3104
26Ireland3003
27Australia26513
28Tunisia2439
29Argentina2103
30Croatia2024
30South Africa2024
32Saudi Arabia1315
33Greece1146
34Portugal1124
35Cuba1113
35Hungary1113
35Serbia1113
38Mauritius1102
39Malaysia1023
40Morocco1012
40Norway1012
40Peru1012
40United Arab Emirates1012
44Bulgaria1001
44Libya1001
44Refugee Para Team1001
47France0516
48Indonesia0314
49Kenya0202
50Denmark0134
50Iraq0134
52Costa Rica0112
52Czechia0112
52Republic of Korea0112
52Lithuania0112
56Angola0101
56Finland0101
56Jordan0101
56Kuwait0101
56Namibia0101
56Trinidad & Tobago0101
62Sri Lanka0022
63Botswana0011
63Kazakhstan0011
63Venezuela0011