ലക്നൗവിന് വൻ തിരിച്ചടി, ഒരു മത്സരം പോലും കളിക്കാതെ 2 കോടിയുടെ താരം പുറത്ത്
ലക്നൗ: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ആവേശജയം സ്വന്തമാക്കിയതിന് പിന്നാലെ ലക്നൗ സൂപ്പർ ജയന്‍റ്സിന് കനത്ത പ്രഹരം. ലക്നൗ 2 കോടി രൂപയ്ക്ക് ടീമിലെത്തിച്ച ശ്രീലങ്കൻ സ്പിന്നര്‍ വാനിന്ദു ഹസരംഗ പരിക്കിനെത്തുടർന്ന് ഈ സീസണിൽ നിന്ന് പൂർണ്ണമായും പുറത്തായി.ഈ വർഷം നടന്ന ടി20 ലോകകപ്പിനിടെ തുടയിലേറ്റ പരിക്കാണ് ഹസരംഗയ്ക്ക് വില്ലനായത്. കഴിഞ്ഞ രണ്ട് മാസമായി താരം മത്സരക്രിക്കറ്റിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. നിലവിൽ പന്തെറിയാൻ പോലും സാധിക്കാത്ത അവസ്ഥയിലായതിനാലാണ് ടൂർണമെന്‍റിൽ നിന്ന് പിന്മാറേണ്ടി വന്നത്. ഹസരംഗയ്ക്ക് ഇത്തവണ ഞങ്ങളോടൊപ്പം ചേരാൻ സാധിക്കില്ല. അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ പകരക്കാരനെ ടീമിലെത്തിക്കാനുള്ള ശ്രമത്തിലാണ് ടീമെന്ന് ലക്നൗ സൂപ്പർ ജയന്‍റ്സ് ഗ്ലോബൽ ഡയറക്ടർ ടോം മൂഡി പറഞ്ഞു.കഴിഞ്ഞ ലേലത്തിൽ 2 കോടി രൂപയ്ക്കാണ് രാജസ്ഥാൻ റോയൽസ് റിലീസ് ചെയ്ത ഹസരംഗയെ ലക്നൗ സ്വന്തമാക്കിയത്. എന്നാൽ കടുത്ത ഫിറ്റ്നസ് പരിശോധനയ്ക്ക് ശേഷം മാത്രമേ താരങ്ങൾക്ക് ഐപിഎല്ലിൽ കളിക്കാനുള്ള എൻഒസി നൽകൂ എന്ന് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കിയിരുന്നു. പരിക്ക് മാറാത്തതിനാൽ ഹസരംഗ എൻഒസിക്കായി അപേക്ഷിച്ചിരുന്നില്ല.
ഹസരംഗയ്ക്ക് പകരക്കാരനെ ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് (എൽഎസ്ജി) ടീമിൽ ഉൾപ്പെടുത്തുമെന്ന് അവരുടെ ടോം മൂഡി പറഞ്ഞു. "അടുത്ത 24 മുതൽ 48 മണിക്കൂറിനുള്ളിൽ" പകരക്കാരനെ പ്രഖ്യാപിക്കുമെന്ന് മൂഡി പറഞ്ഞു.ഐപിഎല്ലിൽ ഇതുവരെ കളിച്ചിട്ടില്ലാത്ത ദക്ഷിണാഫ്രിക്കൻ ഇടംകൈയ്യൻ സ്പിന്നർ ജോർജ്ജ് ലിൻഡെയെ ഹസരംഗയ്ക്ക് പകരക്കാരനായി ഉൾപ്പെടുത്താൻ സാധ്യതയുണ്ടെന്ന് ഇഎസ്‌പിഎൻക്രിൻഫോ റിപ്പോർട്ട് ചെയ്യുന്നു.
https://www.worldm.news/sports/incredible-victory-for--24473