ആദ്യം മാപ്പ് പറയേണ്ടത് അങ്ങ് തന്നെ; വി.ഡി. സതീശന് മറുപടിയുമായി കെ. സുരേന്ദ്രൻ

തിരുവനന്തപുരം: ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത സർവ്വകലാശാലാ വൈസ് ചാൻസലർമാർ കേരളത്തിലെ പ്രബുദ്ധ ജനതയോട് പരസ്യമായി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് കടുത്ത ഭാഷയിൽ മറുപടിയുമായി ബിജെപി സംസ്ഥാന നേതാവ് കെ. സുരേന്ദ്രൻ . ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തവരൊക്കെ മാപ്പു പറയുകയാണെങ്കിൽ ആദ്യം അങ്ങ് (വി.ഡി. സതീശൻ) തന്നെ മാപ്പു പറഞ്ഞു തുടങ്ങുന്നതായിരിക്കും ഏറ്റവും നല്ലതെന്ന് കെ. സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു. മുൻപ് വി.ഡി. സതീശൻ ആർഎസ്എസ് വേദി പങ്കിട്ട സംഭവം പരോക്ഷമായി സൂചിപ്പിച്ചായിരുന്നു സുരേന്ദ്രന്റെ ഈ ഫേസ്ബുക്ക് പോസ്റ്റ്.ആർഎസ്എസ് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സർസംഘചാലക് മോഹൻ ഭാഗവത് പങ്കെടുത്ത പ്രഭാഷണ പരിപാടിയിൽ കേരളത്തിലെ മൂന്ന് സർവകലാശാലാ വൈസ് ചാൻസലർമാർ പങ്കെടുത്തതിനെ വി.ഡി. സതീശൻ ഫേസ്ബുക്കിലൂടെ അതിരൂക്ഷമായി വിമർശിച്ചിരുന്നു. ഇതിന് മറുപടിയായാണ് കെ. സുരേന്ദ്രൻ രംഗത്തെത്തിയത്.
കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ പാരമ്പര്യത്തിനും വിസി പദവിയുടെ അന്തസ്സിനും ഒട്ടും നിരക്കാത്ത നടപടിയാണ് വൈസ് ചാൻസലർമാരുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നായിരുന്നു വി.ഡി. സതീശന്റെ കുറ്റപ്പെടുത്തൽ. ഉന്നത വിദ്യാഭ്യാസ രംഗത്തെ പൂർണ്ണമായി കാവിവത്കരിക്കാനുള്ള സംഘപരിവാർ നീക്കങ്ങൾക്ക് കുടപിടിക്കുന്ന രീതിയിൽ ആർഎസ്എസ് വേദി പങ്കിട്ട മൂന്ന് വൈസ് ചാൻസലർമാരും അടിയന്തരമായി മാപ്പ് പറയാൻ തയ്യാറാകണമെന്ന് സതീശൻ ഫേസ്ബുക്ക് കുറിപ്പിൽ ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെയാണ് കെ. സുരേന്ദ്രൻ നേരിട്ട് സോഷ്യൽ മീഡിയയിലൂടെ കൗണ്ടർ കമന്റുമായി എത്തിയത്.ആരോഗ്യ സർവകലാശാല വി.സി. ഡോ. മോഹൻ കുന്നുമ്മൽ, എം.ജി. സർവകലാശാല വി.സി. ഡോ. ഡി. മാവുത്ത്, മലയാളം സർവകലാശാല വിസിമാരുആരോഗ്യ സർവകലാശാല വി.സി. ഡോ. മോഹൻ കുന്നുമ്മൽ, എം.ജി. സർവകലാശാല വി.സി. ഡോ. ഡി. മാവുത്ത്, മലയാളം സർവകലാശാല വിസിമാരുടെ താൽക്കാലിക ചുമതലയുള്ള ഡോ. സി.ആർ. പ്രസാദ് എന്നിവരാണ് കഴിഞ്ഞ ദിവസം ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് പങ്കെടുത്ത പ്രഭാഷണ സഭയിൽ മുഖ്യാതിഥികളായി പങ്കെടുത്തത്. വിസിമാരുടെ ആർഎസ്എസ് ബന്ധത്തെച്ചൊല്ലി വരും ദിവസങ്ങളിൽ സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വാദപ്രതിവാദങ്ങൾ ഉയരുമെന്നതിന്റെ സൂചനയാണ് നേതാക്കളുടെ ഈ സൈബർ പോപോർ വിളികൾ .