മോഹൻലാലിൻ്റെ വ്യാജ ചിത്രങ്ങള്‍, വിഡിയോകള്‍ എന്നിവ നീക്കം ചെയ്യാന്‍ മെറ്റയ്ക്കും ഗൂഗിളിനുനും കോടതി നിർദ്ദേശം

മോഹൻലാലിൻ്റെ  വ്യാജ ചിത്രങ്ങള്‍, വിഡിയോകള്‍ എന്നിവ  നീക്കം ചെയ്യാന്‍ മെറ്റയ്ക്കും ഗൂഗിളിനുനും കോടതി നിർദ്ദേശം

ന്യുഡല്‍ഹി: വ്യക്തിത്വ അവകാശങ്ങള്‍ സംരക്ഷിക്കണമെന്ന ഹര്‍ജിയില്‍ മോഹന്‍ലാലിന് അനുകൂല വിധി . നടൻ്റെ  വ്യാജ ചിത്രങ്ങള്‍ വിഡിയോകള്‍ തുടങ്ങിയവ നീക്കം ചെയ്യാന്‍ മെറ്റയ്ക്കും ഗൂഗിളിനുമടക്കം ഡല്‍ഹി ഹൈക്കോടതി നിര്‍ദേശം നല്‍കി. തന്റെ വ്യക്തിത്വ അവകാശങ്ങളും സംരക്ഷിക്കണമെന്നും വ്യാജ സൃഷ്ടികളും പകര്‍പ്പവകാശ ലംഘനവും തടയണമെന്നും ആവശ്യപ്പെട്ട് മോഹന്‍ലാല്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ഇടപെടല്‍. ലിങ്കുകള്‍ നീക്കുന്നതില്‍ പ്ലാറ്റ്‌ഫോമുകള്‍ വിവരം നല്‍കണം.തന്റെ അനുമതിയില്ലാതെ വ്യക്തിത്വ അവകാശങ്ങള്‍ ലംഘിക്കുന്ന ഓണ്‍ലൈന്‍ പേജുകളും അവയിലെ ഉള്ളടക്കങ്ങളും പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് മോഹന്‍ലാല്‍ കോടതിയെ സമീപിച്ചത്. തന്റെ ശബ്ദം ക്ലോണ്‍ ചെയ്യുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അതീവ ഗുരുതരമായ പ്രശ്‌നമാണെന്ന് അദ്ദേഹം കോടതിയെ അറിയിച്ചിരുന്നു. ഇത്തരത്തില്‍ അവകാശലംഘനം നടത്തുന്ന ലിങ്കുകളുടെ പട്ടികയും അദ്ദേഹം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു

അനുവാദമില്ലാതെ ചിത്രവും പേരും ഉപയോഗിക്കുന്നതെന്തിനാണെന്ന് ഇ-കൊമേഴ്സ് സ്ഥാപനത്തോട് ജസ്റ്റിസ് ജസ്റ്റിസ് ജ്യോതി സിങ് ചോദിച്ചു. നീക്കം ചെയ്യേണ്ട ഓണ്‍ലൈന്‍ പേജുകളുടെ ക്രോഡീകരിച്ച വിവരം സഹിതം മോഹന്‍ലാലിന്റെ അഭിഭാഷകര്‍ പുതിയ അപേക്ഷ നല്‍കി. വ്യാജ നിര്‍മിതികള്‍ അപ്ലോഡ് ചെയ്തവരുടെ വിവരങ്ങള്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ കൈമാറാന്‍ സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകളോട് നിര്‍ദ്ദേശിച്ച കോടതി കേസില്‍ കൂടുതല്‍ പേരെ എതിര്‍കക്ഷികളാക്കാനും അനുമതി നല്‍കി.