ഇറാന്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ട യുഎസ് സൈനികരുടെ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങാന്‍ ട്രംപ് എത്തും

ഇറാന്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ട യുഎസ് സൈനികരുടെ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങാന്‍ ട്രംപ് എത്തും

വാഷിങ്ടണ്‍: ഇറാനെതിരായ യുദ്ധത്തില്‍ കൊല്ലപ്പെട്ട നാല് യുഎസ് സൈനികരുടെ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങാന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഡെലവെയറിലെ ഡോവര്‍ വ്യോമതാവളത്തില്‍ എത്തും. ഇന്ന് വൈകുന്നേരമാണ് നാല് സൈനികരുടെ മൃതദേഹം ജന്മനാട്ടില്‍ എത്തിക്കുന്നത്.യുദ്ധത്തില്‍ കൊല്ലപ്പെട്ട നാല് സൈനികരെ അനുസ്മരിക്കുന്ന ചടങ്ങില്‍, പതാകയില്‍ പൊതിഞ്ഞ ശവപ്പെട്ടികളില്‍ മൃതദേഹങ്ങള്‍ തിരികെ കൊണ്ടുവരും.ഇറാനെതിരായ ട്രംപിന്റെ യുദ്ധത്തോടുള്ള ആഭ്യന്തര നിരാശ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ചടങ്ങ് നടക്കുന്നത്. ഈ യുദ്ധത്തിന് 37.5 ബില്യണ്‍ യുഎസ് ഡോളറും 18 സൈനികരും നഷ്ടം വരുത്തി, ഇതുവരെ 450 ലധികം പേര്‍ക്ക് പരിക്കേറ്റു.വെള്ളിയാഴ്ച ജോര്‍ദാനിലെ മുവാഫാഖ് സാള്‍ട്ടി വ്യോമതാവളത്തില്‍ ഇറാനിയന്‍ മിസൈല്‍ അവരുടെ സ്ലീപ്പിംഗ് ബാരക്കുകളില്‍ പതിച്ചപ്പോള്‍ മൂന്ന് യുഎസ് സൈനികര്‍ കൊല്ലപ്പെട്ടു. ഫസ്റ്റ് ലെഫ്റ്റനന്റ് ടൈലര്‍ ജെയിംസ് ഫീഹാന്‍ (25), സര്‍ജന്റ് ഏഞ്ചല്‍ എസ് റാംപര്‍സാദ് (28), പ്രൈവറ്റ് ഇസബെല്ല ഗോണ്‍സാലസ് (19) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇറാഖിലെ എര്‍ബിലില്‍ ഞായറാഴ്ച ഡ്രോണ്‍ ആക്രമണത്തില്‍ സര്‍ജന്റ് മൈക്കല്‍ ഇമ്മാനുവല്‍ സ്വിന്റണ്‍ (30) കൊല്ലപ്പെട്ടു.