"പരാമർശങ്ങൾ രേഖപ്പെടുത്തില്ല" , മുഖ്യമന്ത്രിയുടെ വിവാദ കമന്റിൽ വിശദീകരണവുമായി സ്പീക്കർ

"പരാമർശങ്ങൾ രേഖപ്പെടുത്തില്ല" , മുഖ്യമന്ത്രിയുടെ വിവാദ കമന്റിൽ വിശദീകരണവുമായി സ്പീക്കർ

തിരുവനന്തപുരം : നിയമസഭയിൽ അംഗങ്ങൾ സീറ്റിലിരുന്ന് നടത്തുന്ന പരാമർശങ്ങൾ ഔദ്യോഗിക സഭാരേഖകളുടെ ഭാഗമാകില്ലെന്നും , എഴുന്നേറ്റ് നിന്ന് മൈക്കിലൂടെ പറയുന്ന കാര്യങ്ങളാണ് സഭയുടെ രേഖകളിൽ ഉൾപ്പെടുന്നതെന്നും സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ഒരു പരാമർശത്തെ ചൊല്ലി ഉയർന്ന വിവാദവുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.മുഖ്യമന്ത്രി സാധാരണയായി നിഷേധാത്മക സമീപനം സ്വീകരിക്കുന്ന വ്യക്തിയല്ലെന്നും സ്പീക്കർ അഭിപ്രായപ്പെട്ടു. ചമ്പക്കുളം മൂലം വള്ളംകളിയുമായി ബന്ധപ്പെട്ട് കുട്ടനാട് താലൂക്കിന് പ്രാദേശിക അവധി അനുവദിക്കണമെന്ന ആവശ്യം നിയമസഭയിൽ ഉയർന്നതിനെ തുടർന്നാണ് വിവാദത്തിന് വഴിവെച്ച സംഭവം ഉണ്ടായത്.കുട്ടനാട് എംഎൽഎ റെജി ചെറിയാൻ അവതരിപ്പിച്ച സബ്മിഷനിൽ, ചമ്പക്കുളം മൂലം വള്ളംകളി നടക്കുന്ന ദിവസം പ്രാദേശിക അവധി അനുവദിക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. ഇതിന് മറുപടിയായി വിഷയം സർക്കാർ പരിശോധിച്ച് തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി സഭയിൽ അറിയിച്ചിരുന്നു.എന്നാൽ ഔദ്യോഗിക മറുപടി നൽകിയതിന് ശേഷം സീറ്റിലിരുന്ന് സമീപത്തുണ്ടായിരുന്ന മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയോട് മുഖ്യമന്ത്രി "അവധി ഒരിക്കലും അനുവദിക്കില്ല "എന്ന  പരാമർശത്തിന്റെ വീഡിയോ ക്ലിപ്പ് പിന്നീട് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് വിവാദം ശക്തമായത്. മൈക്കിലൂടെ പതിഞ്ഞ ആ സംഭാഷണഭാഗമാണ് രാഷ്ട്രീയ ചർച്ചകൾക്ക് ഇടയാക്കിയത്.സഭയിൽ നൽകിയ ഔദ്യോഗിക വിശദീകരണത്തിൽ, ചമ്പക്കുളം മൂലം വള്ളംകളിക്ക് മുൻവർഷങ്ങളിൽ പ്രത്യേക അവധി അനുവദിച്ചിരുന്നില്ലെന്നും, ജില്ലാ കലക്ടർമാർക്ക് പരിഗണിക്കാവുന്ന പ്രാദേശിക അവധികളുടെ പട്ടികയിലും ഈ പരിപാടി നിലവിൽ ഉൾപ്പെട്ടിട്ടില്ലെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു. പുതിയ പൊതുഅവധി അല്ലെങ്കിൽ പ്രാദേശിക അവധി പ്രഖ്യാപനങ്ങളിൽ നിയന്ത്രിത സമീപനമാണ് സർക്കാർ സ്വീകരിച്ചുവരുന്നതെന്നും മറുപടിയിൽ സൂചിപ്പിച്ചു.