FIFA WORLDCUP 2026: തീപാറും പോരിനായി മെസ്സിയും ഹാരി കെയ്‌നും നേർക്കുനേർ, ഇന്ത്യൻ സമയം രാത്രി 12:30ന്

അറ്റ്‌ലാന്റ: ലോകകപ്പിലെ ഏറ്റവും ആവേശോജ്ജ്വലമാകാൻ സാധ്യതയുള്ള ഒരു മത്സരം കാണാനുള്ള ഫുട്ബാൾ പ്രേമികളുടെ കാത്തിരിപ്പിന് ഇനി മണിക്കൂറുകൾ ബാക്കി .ഏറെ കാലത്തിനുശേഷം ഫിഫ ലോകകപ്പ് സെമിഫൈനലിൽ ഇംഗ്ലണ്ടും അർജന്റീനയും ഏറ്റുമുട്ടുന്നു. അറ്റ്‌ലാന്റ സ്റ്റേഡിയത്തിൽ ഇന്ന് ഇന്ത്യൻ സമയം രാത്രി 12:30-നാണ് മത്സരം നടക്കുക. ലയണൽ മെസ്സിയും ഹാരി കെയ്‌നും അണിനിരക്കുന്ന ടീമുകൾ തമ്മിലുള്ള പോരാട്ടം ഫുട്ബോൾ ലോകം ഏറെ ആവേശത്തോടെ ഉറ്റുനോക്കുന്നചരിത്രപരമായ പോരാട്ടം.
1986-ലെ മറഡോണയുടെ ‘ഹാൻഡ് ഓഫ് ഗോഡ്’ മുതലുള്ള ഇംഗ്ലണ്ട്-അർജന്റീന ഫുട്ബോൾ വൈരം ചരിത്രപ്രസിദ്ധമാണ്. മെസ്സി തന്റെ 21 വർഷത്തെ അന്താരാഷ്ട്ര കരിയറിൽ ആദ്യമായാണ് ഇംഗ്ലണ്ടിനെതിരെ കളിക്കുന്നത് എന്നത് ഈ മത്സരത്തിന്റെ മാറ്റ് കൂട്ടുന്നു. നിലവിൽ 8 ഗോളുകളുമായി ഗോൾഡൻ ബൂട്ടിനായുള്ള പോരാട്ടത്തിൽ മെസ്സി മുന്നിലാണ്. ഹാരി കെയ്‌നും ജൂഡ് ബെല്ലിംഗ്ഹാമും നയിക്കുന്ന ഇംഗ്ലണ്ട് നിര, 1966-ന് ശേഷം ആദ്യമായി വിദേശ മണ്ണിൽ ലോകകപ്പ് കിരീടം ഉയർത്താനുള്ള ലക്ഷ്യത്തോടെയാണ് ഇറങ്ങുന്നത്.
ടീം വിശേഷങ്ങൾ
ഇംഗ്ലണ്ട്: മധ്യനിര താരം ഡെക്ലാൻ റൈസിന്റെ ഫിറ്റ്‌നസ് ആശങ്കയാണ് ടീമിനുള്ളത്. ജോർദാൻ ഹെൻഡേഴ്സൺ പരിക്കുകാരണം പുറത്താണ്.
അർജന്റീന: ടീമിൽ മറ്റ് പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. പ്രധാന താരങ്ങളെല്ലാം അണിനിരക്കും.
പ്രവചനം ഒപ്‌റ്റയുടെ സൂപ്പർ കമ്പ്യൂട്ടർ പ്രവചനപ്രകാരം ഇംഗ്ലണ്ടിന് 39.1 ശതമാനവും അർജന്റീനയ്ക്ക് 31.6 ശതമാനവും വിജയസാധ്യത കൽപ്പിക്കുന്നു. മത്സരം അധികസമയത്തേക്ക് നീളാൻ 29.3 ശതമാനം സാധ്യതയുണ്ട്. ഇതിൽ വിജയിക്കുന്നവർ ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ഫ്രാൻസിനെയോ സ്പെയിനെയോ നേരിടും.