1,45,598 മുതിർന്ന പൗരന്മാരിൽ 90% പേർ വീട്ടിൽ വോട്ടുചെയ്‌തതായി തെരഞ്ഞെടുപ്പ്കമ്മീഷൻ

1,45,598 മുതിർന്ന പൗരന്മാരിൽ 90% പേർ വീട്ടിൽ വോട്ടുചെയ്‌തതായി തെരഞ്ഞെടുപ്പ്കമ്മീഷൻ

തിരുവനന്തപുരം: വീട്ടിലെത്തിയുള്ള വോട്ടിനായി അപേക്ഷ നൽകിയ 1,45,598 മുതിർന്ന പൗരന്മാരിൽ 90% പേർ നിലവിൽ വോട്ട് ചെയ്‌തുവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. ഭിന്നശേഷി വിഭാഗത്തിൽ 62,159 അപേക്ഷകളിൽ 56,411 പേരാണ് സൗകര്യമുപയോഗിച്ച് വോട്ട് ചെയ്‌തത്. കഴിഞ്ഞ മാസം 30 മുതൽ നടന്ന ഹോം വോട്ടിനായി 2500 ടീമിനെയാണ് കമ്മിഷൻ സജ്ജീകരിച്ചത്.എ.വി.പി.ഡി (അവോയിഡൻ്റ് പേഴ്‌സണാലിറ്റി ഡിസോർഡർ) എന്ന മാനസികാവസ്ഥയുള്ള വിഭാഗത്തിൽപ്പെടുന്ന ഭിന്നശേഷിക്കാരായ 62,159 പേരും ഹോം വോട്ടിന് അർഹരാണ്. അവശ്യസേവനവിഭാഗത്തിൽ (എവിഇഎസ്) 33,703 വോട്ടർമാരുമാണ് പോസ്റ്റൽ വോട്ടുകൾക്ക് അർഹതയുള്ളവർ. ഇതിൽ ഫോം 12 പ്രകാരം നൽകിയ അപേക്ഷകളിൽ 100 ശതമാനത്തിലും റിട്ടേണിങ് ഉദ്യോഗസ്ഥർ അനുമതി നൽകിയിട്ടുണ്ട്.

എവിഇഎസ് അഥവാ അവശ്യസേവന വിഭാഗത്തിൽ പെടുന്നവരിൽ 60 ശതമാനത്തിലധികം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. എല്ലാ മണ്ഡലത്തിലും സേവനം ലഭ്യമാക്കുന്നതിൻ്റെ ഭാഗമായി 140 പോസ്റ്റൽ വോട്ടിങ് കേന്ദ്രങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥരിൽ 60% പേരും വോട്ട് രേഖപ്പെടുത്തി കഴിഞ്ഞു.നിലവിൽ, അവശ്യ 14 വകുപ്പുകളാണ് സേവനവിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കേരളാ പൊലീസ് (ആംഡ് പൊലീസ് ഉൾപ്പെടെ), ഫയർഫോഴ്‌സ്, ജയിൽ വകുപ്പ്, എക്‌സൈസ്, മിൽമ, ട്രഷറി, വനംവകുപ്പ്, കെ.എസ്.ഇ.ബി, കേരളാ വാട്ടർ അതോറിറ്റി, ദൂരദർശൻ, വിഎസ്.എൻ.എൽ, റെയിൽവെ, പോസ്റ്റൽ- ടെലിഗ്രാഫ്, ആകാശവാണി, ഉൾപ്പെടെയുള്ള മാധ്യമപ്രവർത്തകർ, കേന്ദ്രസർക്കാർ ജീവനക്കാർ, കെ.എം.ആർ.എൽ, അക്രഡിറ്റഡ് ജീവനക്കാർ തുടങ്ങിയവർക്കാണ് പ്രസ്‌തുത സേവനം ലഭ്യമാകുന്നത്. സംസ്ഥാനത്തൊട്ടാകെ 154 വോട്ടർ ഫെസിലിറ്റേഷൻ കേന്ദ്രങ്ങളുണ്ട്.

ഇതോടൊപ്പം ഏപ്രിൽ 5,6,7 തീയതികളിലും വി.എഫ്.സികൾ സജ്ജമാണ്. ഏപ്രിൽ 8 ന് രാവിലെ 7 മണി മുതൽ വിപുലമായ സൗകര്യങ്ങളോടെ വിതരണ കേന്ദ്രങ്ങളിലെ വി.എഫ്.സികൾ ഉദ്യോഗസ്ഥർക്ക് വോട്ട് ചെയ്യാനായി തയ്യാറാകും. തെരഞ്ഞെടുപ്പ് ചുമതലയുള്ള അർഹരായ എല്ലാ ജീവനക്കാർക്കും സമ്മതിദായകാവകാശം വിനിയോഗിക്കാനാവശ്യമായ സൗകര്യങ്ങൾ കമ്മിഷൻ സജ്ജമാക്കിയിട്ടുണ്ടെന്നും അതുകൊണ്ട് തന്നെ അവാസ്‌തവമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും കമ്മിഷൻ പത്രക്കുറിപ്പിൽ വ്യക്തമാക്കി.