രണ്ട് ദിവസത്തെ തടസ്സങ്ങൾക്ക് ശേഷം സിഎൻജി വിതരണം മുംബൈയിൽ പുനഃസ്ഥാപിച്ചു.

മുംബൈ:താനെ, നവി മുംബൈതുടങ്ങി മുംബൈയുടെ വിവിധഭാഗങ്ങളിൽ കഴിഞ്ഞ രണ്ടുദിവസങ്ങളിൽ നിലനിന്നിരുന്ന സിഎൻജി വിതരണത്തിലുണ്ടായ തടസ്സം പരിഹരിച്ചതായി എംജിഎൽ .
രാഷ്ട്രീയ കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്‌സ് (ആർസിഎഫ്) ട്രോംബെ പരിസരത്ത് ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (ഗെയ്‌ൽ) പ്രധാന ഗ്യാസ് പൈപ്പ്‌ലൈൻ തകർന്നതിനെത്തുടർന്ന് ഞായറാഴ്ച രാത്രിയാണ് തടസ്സം ആരംഭിച്ചത്. ഇത് മഹാനഗർ ഗ്യാസ് ലിമിറ്റഡിന്റെ (എംജിഎൽ) വഡാലയിലെ സിറ്റി ഗേറ്റ് സ്റ്റേഷനെയും മേഖലയിലുടനീളമുള്ള നിരവധി സിഎൻജി സ്റ്റേഷനുകളെയും ബാധിച്ചു.
ആർസിഎഫ് ട്രോംബെ പരിസരത്ത് ഗെയ്‌ലിന്റെ തകർന്ന പ്രധാന ഗ്യാസ് പൈപ്പ്‌ലൈനിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയായതായും വഡാലയിലെ എംജിഎല്ലിന്റെ സിറ്റി ഗേറ്റ് സ്റ്റേഷനിലേക്കുള്ള (സിജിഎസ്) ഗ്യാസ് വിതരണം ഗെയ്‌ൽ പുനഃസ്ഥാപിച്ചതായും എംജിഎൽ ഒരു പ്രസ്താവനയിൽ പറഞ്ഞു. "മുംബൈ, താനെ, നവി മുംബൈ എന്നിവിടങ്ങളിലെ തകരാറിലായ സിഎൻജി സ്റ്റേഷനുകളിലേക്കുള്ള ഗ്യാസ് വിതരണം പുനഃസ്ഥാപിച്ചു... ഞങ്ങളുടെ ബഹുമാന്യരായ ഉപഭോക്താക്കളുടെ സഹകരണത്തിന് ഞങ്ങൾ നന്ദിയുള്ളവരാണ്."
കഴിഞ്ഞ ദിവസങ്ങളിൽ നഗരത്തിലെ പമ്പുകൾക്കു മുന്നിലും കിലോമീറ്ററുകളോളം നീണ്ടു നിൽക്കുന്ന വലിയ 'Q 'കാണാമായിരുന്നു. പല സ്റ്റേഷനുകളും ഒഴിഞ്ഞു കിടന്നു. ഇന്ധനത്തിനായി കാത്തുനിന്നതിനാൽ ഓട്ടോറിക്ഷാ ഡ്രൈവർമാർക്ക് വരുമാനം നഷ്ടപ്പെട്ടതായി റിപ്പോർട്ട് ചെയ്യപ്പെട്ടു. നിരവധി യാത്രക്കാർ തിരക്കേറിയ ബെസ്റ്റ്, താനെ മുനിസിപ്പൽ ട്രാൻസ്പോർട്ട് ബസുകളെ ആശ്രയിക്കാനോ ജോലിസ്ഥലങ്ങളിലേക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും എത്താൻ ദീർഘദൂരം നടക്കാനോ നിർബന്ധിതരായി. സാന്താക്രൂസ്, കുർള, ഘാട്‌കോപ്പർ, മലാഡ്, അന്ധേരി, പവായ്, മുളുണ്ട്, ദഹിസർ, വാഷി തുടങ്ങിയ പ്രദേശങ്ങളെ ഇത് കാര്യമായി ബാധിച്ചു, ഓട്ടോ ഡ്രൈവർമാർ സാധാരണ നിരക്കിനേക്കാൾ കൂടുതൽ പണം ഈടാക്കിയത് പലയിടങ്ങളിലും പ്രശ്നങ്ങൾ സൃഷ്ട്ടിച്ചു . ആയിരക്കണക്കിന് യാത്രക്കാർ വാഹനങ്ങൾ ലഭിക്കാതെ കുടുങ്ങിപ്പോയി, തിരക്കേറിയ സമയങ്ങളിൽ ജോലിസ്ഥലത്തേക്കോ മറ്റ് സ്ഥലങ്ങളിലേക്കോ എത്താൻ പലരും ദീർഘദൂരം നടക്കാൻ നിർബന്ധിതരായി.സാന്താക്രൂസ്, കുർള, ഘാട്‌കോപ്പർ, മലാഡ് , അന്ധേരി, പവായ്, സാന്താക്രൂസ്, മുളുണ്ട്, ദഹിസർ, വാഷി തുടങ്ങിയ പ്രദേശങ്ങളിൽ സൂര്യോദയത്തിനു മുമ്പുതന്നെ സിഎൻജി പമ്പുകൾക്ക് പുറത്ത് വാഹനങ്ങൾ നിരന്നു തുടങ്ങി. പ്രധാന റോഡുകളുടെ ചില ഭാഗങ്ങൾ തടസ്സപ്പെടുകയും ഗതാഗതം മന്ദഗതിയിലാവുകയും ചെയ്തു.