ഇസ്ലമാബാദിൽ സ്ഫോടനം: 12 മരണം ,ചാവേർ ആക്രമണമെന്ന് സംശയം

ഇസ്ലമാബാദിൽ സ്ഫോടനം: 12  മരണം ,ചാവേർ ആക്രമണമെന്ന് സംശയം

ഇസ്ലാമാബാദ് :  ഇസ്ലമാബാദ്‌ ജുഡീഷ്യൽ സമുച്ചയത്തിന് സമീപം ഇന്നുണ്ടായ  ശക്തമായ സ്ഫോടനത്തിൽ 12 പേർ കൊല്ലപ്പെടുകയും 20-25 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പാകിസ്ഥാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പാർക്ക് ചെയ്തിരുന്ന വാഹനത്തിനുള്ളിൽ ഘടിപ്പിച്ചിരുന്ന ഗ്യാസ് സിലിണ്ടറിൽ നിന്നാണ് സ്ഫോടനം ഉണ്ടായതെന്ന് സംശയിക്കുന്നതായി പ്രാഥമിക അന്വേഷണത്തിൽ പറയുന്നു.തിരക്കേറിയ പ്രവൃത്തി സമയങ്ങളിൽ ഉച്ചയ്ക്ക് 12.30 ഓടെ ഉണ്ടായ സ്ഫോടനം കോടതി പരിസരത്തുണ്ടായിരുന്ന അഭിഭാഷകരിൽ പരിഭ്രാന്തി സൃഷ്ടിച്ചു. സ്ഫോടനത്തിന്റെ ശബ്ദം ആറ് കിലോമീറ്റർ അകലെ വരെ കേട്ടു.സ്ഫോടനത്തിൽ സമീപത്ത് പാർക്ക് ചെയ്തിരുന്ന നിരവധി വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. പരിക്കേറ്റവരിൽ ഭൂരിഭാഗവും അഭിഭാഷകരും കോടതിയിൽ ജോലി ചെയ്യുന്ന ജീവനക്കാരുമാണ്. ഇത് ചാവേർ ആക്രമണമാണെന്ന് പോലീസ് സംശയിക്കുന്നു.

തെക്കൻ വസീറിസ്ഥാനിലെ വാനയിലെ കാഡറ്റ് കോളേജിൽ തെഹ്രീക്-ഇ-താലിബാൻ പാകിസ്ഥാൻ (ടിടിപി) നടത്തിയ ആക്രമണം പാകിസ്ഥാൻ സുരക്ഷാ സേന പരാജയപ്പെടുത്തിയതിന് മണിക്കൂറുകൾക്ക് ശേഷമാണ് സ്ഫോടനം നടന്നതെന്ന് പാകിസ്ഥാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം ഹ്യുണ്ടായ് ഐ20 എന്ന കാർ പൊട്ടിത്തെറിച്ച് 12  പേർ കൊല്ലപ്പെട്ടത് ഇന്നലെയായിരുന്നു.പാകിസ്ഥാൻ ആസ്ഥാനമായുള്ള ജെയ്‌ഷെ മുഹമ്മദ്, അൻസാർ ഗസ്‌വത്-ഉൽ-ഹിന്ദ് എന്നിവ ഉൾപ്പെടുന്ന ഒരു ഭീകര സംഘടനയെ പിടികൂടുകയും 2,900 കിലോഗ്രാം ഐഇഡി നിർമ്മാണ വസ്തുക്കൾ പോലീസ് പിടികൂടുകയും ചെയ്ത ദിവസമാണ് സ്‌ഫോടനം നടന്നത്.