ചൂരൽമല ദുരന്തബാധിതരുടെ വായ്പാ ബാധ്യതകൾ ഏറ്റെടുക്കാൻ സർക്കാർ തീരുമാനം

ചൂരൽമല ദുരന്തബാധിതരുടെ വായ്പാ ബാധ്യതകൾ   ഏറ്റെടുക്കാൻ സർക്കാർ തീരുമാനം

തിരുവനന്തപുരം:ചൂരൽമല ദുരന്തബാധിതരുടെ വായ്പാ ബാധ്യതകൾ സംസ്ഥാന സർക്കാർ ഏറ്റെടുക്കാൻ തീരുമാനിച്ചു. 555 കുടുംബങ്ങളുടെ 1,620 വായ്പകളിലായി വരുന്ന 18.75 കോടി രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽ നിന്നും അനുവദിക്കുന്നത്. കേന്ദ്രസർക്കാർ വായ്പ എഴുതിത്തള്ളാൻ തയ്യാറാകാത്ത സാഹചര്യത്തിലാണ് സംസ്ഥാന മന്ത്രിസഭയുടെ ഈ തീരുമാനം. 

 ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾ, പുനരധിവാസ പട്ടികയിലുള്ളവർ, ദുരന്തബാധിത മേഖലയിലെ ചെറുകിട വ്യാപാരികൾ എന്നിവർക്ക് ഈ സഹായം ലഭിക്കും.വായ്പാ പരിധി: 555 പേരുടെ 1,620 വായ്പകളാണ് സർക്കാർ ഏറ്റെടുക്കുന്നത്. വായ്പകൾ ഏറ്റെടുക്കുന്നത് സംബന്ധിച്ച് സംസ്ഥാനതല ബാങ്കേഴ്സ് സമിതിയുമായി സർക്കാർ ചർച്ച നടത്തും.2024 ജൂലൈ 30 മുതൽ വായ്പകളുടെ പലിശ ഒഴിവാക്കണമെന്നും, ദുരന്തബാധിതരുടെ സിബിൽ (CIBIL) സ്കോർ കുറയ്ക്കരുതെന്നും സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ തീരുമാനത്തിലൂടെ ബാങ്കുകളിൽ നിന്നും വായ്പയെടുത്ത ദുരന്തബാധിതർക്ക് വലിയ ആശ്വാസമാണ് ലഭിക്കുന്നത്.