ഗുണ്ടകൾ ചേർന്നാണോ തൂഫാൻ യോഗം കൂടുന്നത്? പൊലീസ് അറിയാതെ ഒരു യോഗവും ആരും ചേരണ്ട"
ആലപ്പുഴ: സംസ്ഥാന സർക്കാരിൻ്റെ ലഹരി വിരുദ്ധ മുന്നേറ്റമായ ‘ഓപ്പറേഷൻ തൂഫാൻ്റെ മറവിൽ നടക്കുന്ന തെറ്റായ പ്രവണതകൾക്കെതിരെ രൂക്ഷ വിമർശനവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. എറണാകുളത്ത് നടന്ന യോഗത്തെ പരാമർശിച്ചുകൊണ്ടായിരുന്നു മന്ത്രിയുടെ പ്രതികരണം.ഗുണ്ടകൾ ചേർന്നാണോ തൂഫാൻ യോഗം കൂടുന്നത് എന്ന് ചോദിച്ച മന്ത്രി, പോലീസിൻ്റെ അറിവോ അനുമതിയോ ഇല്ലാതെ ആരും ഇത്തരം യോഗങ്ങൾ ചേരേണ്ടതില്ലെന്നും കർശനമായി മുന്നറിയിപ്പ് നൽകി. നിയമപരമായ ചട്ടക്കൂടിനുള്ളിൽ നിന്ന് മാത്രമേ ഇത്തരം പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ പാടുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.
എറണാകുളത്തെ വിവാദ യോഗത്തിൽ പങ്കെടുത്ത കെ. സുധാകരനെതിരെയും മന്ത്രി പ്രതികരിച്ചു. അദ്ദേഹത്തെ ആരോ തെറ്റിദ്ധരിപ്പിച്ചതാകാനാണ് സാധ്യതയെന്നും, സുധാകരനെ പോലൊരാൾ അറിഞ്ഞുകൊണ്ട് ഇത്തരം ഒരു യോഗത്തിൽ പങ്കെടുക്കുമെന്ന് വിശ്വസിക്കുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു. അതേസമയം, ‘ഓപ്പറേഷൻ തൂഫാൻ’ ലഹരി മാഫിയക്കെതിരായ പോരാട്ടത്തിൽ വലിയ വിജയമാണെന്ന് മന്ത്രി അവകാശപ്പെട്ടു