മുംബൈ നഗരസഭാ തിരഞ്ഞെടുപ്പ് : പോളിംഗ് സ്റ്റേഷനുകളുടെ എണ്ണം 10,300 ആയി ഉയർത്തി

മുംബൈ നഗരസഭാ  തിരഞ്ഞെടുപ്പ് : പോളിംഗ് സ്റ്റേഷനുകളുടെ എണ്ണം 10,300 ആയി ഉയർത്തി

മുംബൈ :വരാനിരിക്കുന്ന ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ മുംബൈയിൽ 10,300 പോളിംഗ് സ്റ്റേഷനുകൾ ഉണ്ടായിരിക്കും. 10,111 പോളിംഗ് സ്റ്റേഷനുകളിലായി വോട്ട് രേഖപ്പെടുത്തിയപ്പോൾ,നിയമസഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 189 സ്റ്റേഷനുകളുടെ വർദ്ധനവാണിതെന്ന്  നഗരസഭാവൃത്തങ്ങൾ അറിയിച്ചു.

.ഡിസംബർ മധ്യത്തിൽ ബിഎംസി പ്രസിദ്ധീകരിച്ച അന്തിമ വോട്ടർ പട്ടിക പ്രകാരം, നഗരത്തിലെ 227 തിരഞ്ഞെടുപ്പ് വാർഡുകളിലായി 10.34 ലക്ഷം വോട്ടർമാരുണ്ട്. തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള വോട്ടർമാർ അവരുടെ വാർഡ് അതിർത്തിക്കുള്ളിൽ വോട്ട് രേഖപ്പെടുത്തുന്നുണ്ടെന്ന് ഉറപ്പാക്കാൻ പോളിംഗ് സ്റ്റേഷനുകളുടെ എണ്ണം വർദ്ധിപ്പിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

 പോളിംഗ് സ്റ്റേഷനുകളുടെ എണ്ണം 10,300 ആയി വർദ്ധിച്ചതോടെ, ഓരോ സ്റ്റേഷനിലും ശരാശരി 1,000 വോട്ടർമാരെ ഉൾക്കൊള്ളാൻ സാധ്യതയുണ്ട്. മൊത്തം പോളിംഗ് കേന്ദ്രങ്ങളിൽ, കുറഞ്ഞത് 700 സ്റ്റേഷനുകളെങ്കിലും റെസിഡൻഷ്യൽ കോംപ്ലക്സുകൾക്കുള്ളിൽ ക്രമീകരിച്ചിട്ടുണ്ടെന്നുംഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങൾ അനുസരിച്ച്, പോളിംഗ് ബൂത്തുകൾക്കുള്ളിൽ മൊബൈൽ ഫോണുകൾ കൊണ്ടുപോകാൻ വോട്ടർമാരെ അനുവദിക്കില്ലെന്നും  ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.