മാസപ്പടി കേസ്: ഇ ഡി ക്ക് മുന്നിൽ വീണ്ടും ഹാജരായി വീണ

മാസപ്പടി കേസ്: ഇ ഡി ക്ക് മുന്നിൽ വീണ്ടും ഹാജരായി വീണ

എറണാകുളം:: സി.എം.ആർ.എൽ-എക്സാലോജിക് മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണ വീണ്ടും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) മുന്നിൽ ഹാജരായി. നേരത്തെ ജൂൺ 29-ന് ഹാജരാകാമെന്നാണ് അറിയിച്ചിരുന്നതെങ്കിലും, തീരുമാനിച്ചതിലും നേരത്തെയാണ് അവർ അന്വേഷണ സംഘത്തിന് മുന്നിലെത്തിയത്.

എസ്.എഫ്.ഐ.ഒ സമർപ്പിച്ച കുറ്റപത്രത്തിന്റെ ഭാഗമായുള്ള 134 രേഖകൾ ഇ.ഡിക്ക് ലഭിച്ചതിന് തൊട്ടുപിന്നാലെയാണ് ചോദ്യം ചെയ്യൽ നടക്കുന്നത്. കോടതി ഉത്തരവുണ്ടായിരുന്നിട്ടും ഈ രേഖകൾ എസ്.എഫ്.ഐ.ഒയിൽ നിന്ന് ലഭിക്കാൻ കാലതാമസം നേരിട്ടിരുന്നു. ഈ പുതിയ രേഖകൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ വീണയിൽ നിന്ന് കൂടുതൽ വ്യക്തത തേടാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.ഈ രേഖകൾ കേസിൽ അതീവ നിർണ്ണായകമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. എക്സാലോജിക് കമ്പനിക്ക് സി.എം.ആർ.എല്ലിൽ നിന്ന് ലഭിച്ച തുകയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിലെ കൂടുതൽ വിവരങ്ങൾ ഇതിലൂടെ പുറത്തുവരുമെന്നാണ് ഇ.ഡി കരുതുന്നത്.