ആയത്തുള്ള ഖമേനിയുടെ സംസ്കാര ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ക്ഷണം

ന്യൂഡൽഹി: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമേനിയുടെ സംസ്കാര ചടങ്ങിൽ ഇന്ത്യയിൽ നിന്നുള്ള ഉന്നതതല പ്രതിനിധി സംബന്ധിക്കും. ഇറാനുമായുള്ള ചരിത്രപരമായ “സംസ്കാരപരമായ” ബന്ധത്തിനും, കണക്റ്റിവിറ്റിയിലും ജനങ്ങൾ തമ്മിലുള്ള സഹകരണത്തിലും ഊന്നൽ നൽകിക്കൊണ്ട് ഇറാനുമായുള്ള സൗഹൃദം നിലനിർത്താനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.
ഖമേനിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ള ലോകനേതാക്കൾക്ക് ഇറാൻ ജൂലൈ 4ലെ പരിപാടിയിലേക്ക് ഔദ്യോഗിക ക്ഷണമയച്ചിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരി 28-ന് യുദ്ധം തുടങ്ങിയതിന് പിന്നാലെ അമേരിക്ക-ഇസ്രായേൽ സംയുക്ത ആക്രമണത്തിലാണ് ഖമേനി കൊല്ലപ്പെട്ടത്. സംഘർഷങ്ങൾ കാരണം നീണ്ടുപോയ സംസ്കാര ചടങ്ങുകൾ ജൂലൈ നാലാം തീയതി ഔദ്യോഗികമായി ആരംഭിക്കും.ഇറാനുമായുള്ള ബന്ധത്തിൽ വളരെ ശ്രദ്ധാപൂർവ്വമുള്ള ഒരു സന്തുലിതാവസ്ഥയാണ് കേന്ദ്രസർക്കാർ പിന്തുടരുന്നത്. സംസ്കാര ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ആരാണ് എത്തുക എന്നതിനെക്കുറിച്ചുള്ള അന്തിമ തീരുമാനം ഉടൻ ഉണ്ടായേക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.