ട്വന്റി-20 പരമ്പര: സച്ചിൻ്റെ 37 വർഷം പഴക്കമുള്ള റെക്കോർഡ് തകർത്ത് കൗമാര വിസ്മയം വൈഭവ് സൂര്യവംശി

മാഞ്ചസ്റ്റർ: ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കറുടെ പതിറ്റാണ്ടുകൾ പഴക്കമുള്ള അത്യപൂർവ്വ റെക്കോർഡ് തിരുത്തിക്കുറിച്ച് കൗമാരവിസ്മയം വൈഭവ് സൂര്യവംശി . ഇംഗ്ലണ്ടിനെതിരായ അന്താരാഷ്ട്ര ട്വന്റി-20 പരമ്പരയിലെ രണ്ടാം മത്സരത്തിലൂടെയാണ് വെറും 15 വയസ്സുകാരനായ വൈഭവ് സൂര്യവംശി ഇന്ത്യൻ സീനിയർ ജേഴ്സിയിൽ തന്റെ കരിയറിലെ ആദ്യ രാജ്യാന്തര അരങ്ങേറ്റം കുറിച്ചത്. കളിത്തിലിറങ്ങുമ്പോൾ വെറും 15 വയസ്സും 99 ദിവസവും മാത്രമായിരുന്നു ഈ ബിഹാർ സ്വദേശിയായ ഇടംകയ്യൻ ബാറ്ററുടെ പ്രായം.ഇതോടെ 1989-ൽ പാകിസ്ഥാനെതിരായ ടെസ്റ്റ് മത്സരത്തിലൂടെ 16 വയസ്സും 205 ദിവസവും പ്രായമുള്ളപ്പോൾ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡാണ് വഴിമാറിയത്. നീണ്ട 37 വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും പ്രായം കുറഞ്ഞ നവാഗത താരമെന്ന സച്ചിന്റെ ഈ റെക്കോർഡ് തിരുത്തപ്പെടുന്നത് എന്നത് വൈഭവിന്റെ നേട്ടത്തിന്റെ തിളക്കം വർദ്ധിപ്പിക്കുന്നു. മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫോർഡ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മുൻനിര താരങ്ങൾ ഉൾപ്പെടെ വൈഭവിനെ കൈയടികളോടെയാണ് ടീമിലേക്ക് സ്വീകരിച്ചത്.ഈ വർഷം നടന്ന ഇന്ത്യൻ പ്രീമിയർ ലീഗ് (IPL) സീസണിൽ കാഴ്ചവെച്ച അവിശ്വസനീയമായ പ്രകടനമാണ് വൈഭവ് സൂര്യവംശിയുടെ ക്രിക്കറ്റ് കരിയറിൽ വൻ വഴിത്തിരിവായത്. ഐപിഎൽ ലേലത്തിൽ വൻ തുകയ്ക്ക് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയ വൈഭവ്, ടൂർണമെന്റിലുടനീളം വമ്പൻ പ്രകടനമാണ് പുറത്തെടുത്തത്. സീസണിൽ കളിച്ച 16 മത്സരങ്ങളിൽ നിന്ന് 776 റൺസ് അടിച്ചുകൂട്ടിയ താരം ടൂർണമെന്റിലെ ഏറ്റവും കൂടുതൽ റൺസ് നേടുന്ന കളിക്കാരനുള്ള ‘ഓറഞ്ച് ക്യാപ്’ സ്വന്തമാക്കിയിരുന്നു. ഇതിനുപുറമേ സീസണിൽ ഏറ്റവും കൂടുതൽ സിക്സറുകൾ പറത്തിയ ബാറ്ററെന്ന റെക്കോർഡും ഈ കൗമാരതാരം തന്റെ പേരിൽ കുറിച്ചു. ഈ തകർപ്പൻ ഫോമാണ് വൈഭവിന് ഒടുവിൽ ഇന്ത്യൻ സീനിയർ ടീമിലേക്കുള്ള വാതിൽ അതിവേഗം തുറന്നുനൽകിയത്.
https://www.worldm.news/sports/t20-england-defeat-india--32065
