ഡെറാഡൂൺ ബൈരാഗി വാല ഗ്രാമത്തിലെ കൊലപാതകം കുടിവെള്ളത്തിൻ്റെ പേരിലല്ല ,കാരണം ഭൂമി തർക്കം

ഡെറാഡൂൺ ബൈരാഗി വാല ഗ്രാമത്തിലെ കൊലപാതകം കുടിവെള്ളത്തിൻ്റെ പേരിലല്ല ,കാരണം  ഭൂമി തർക്കം

ഡെറാഡൂൺ: ബൈരാഗി വാല ഗ്രാമത്തിൽ  വെട്ടേറ്റു മരിച്ചത്  ബിജെപി പ്രവർത്തകൻ. പ്രാദേശിക ബിജെപി സോഷ്യൽ മീഡിയ ആക്ടിവിസ്റ്റായ 44 വയസ്സുകാരൻ വിനോദ് കുമാറാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ വിനോദിന്റെ കുടുംബാംഗങ്ങളായ മൂന്നുപേർക്ക് ഗുരുതരമായി പരിക്കേറ്റു. വെള്ളം പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ടെങ്കിലും, സംഭവത്തിന് പിന്നിൽ നിലനിൽക്കുന്ന ഭൂമി തർക്കമാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.ശനിയാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. വടികളും ആയുധങ്ങളുമായി എത്തിയ ഒരു സംഘം വിനോദ് കുമാറിന്റെ വീട്ടിൽ അതിക്രമിച്ചുകയറി ആക്രമിക്കുകയായിരുന്നു. വിനോദിൻ്റെ  സഹോദരങ്ങളും മറ്റൊരു ബന്ധുവായ സ്ത്രീയുമാണ് പരിക്കേറ്റവരിൽ ഉൾപ്പെടുന്നത്. ആക്രമണത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ ഗ്രാമത്തിൽ പ്രതിഷേധം ആളിക്കത്തി.

കൊലപാതകം നടന്നത് വെള്ളത്തിന്റെ പേരിലല്ല, മറിച്ച് മുൻപും പലതവണ ഭീഷണികൾ നേരിട്ടിരുന്ന ഒരു ഭൂമി തർക്കത്തിന്റെ പേരിലാണെന്ന് ഗ്രാമത്തലവൻ വിക്കി കശ്യപ് ആരോപിച്ചു. വിനോദ് കുമാർ നേരത്തെ തന്നെ ഭൂമി ഇടപാടുകളിലെ ക്രമക്കേടുകൾക്കെതിരെ പരാതി നൽകിയിരുന്നുവെന്നും, എന്നാൽ പോലീസ് കാര്യമായ നടപടികൾ സ്വീകരിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. വിനോദിന്റെ മരണവാർത്തയറിഞ്ഞ് വലിയൊരു ജനക്കൂട്ടം സ്ഥലത്തെത്തുകയും ദേശീയ പാത ഉപരോധിക്കുകയും ചെയ്തു. പ്രതിഷേധക്കാർക്കുനേരെ പോലീസ് ലാത്തി വീശി. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ വൻ പോലീസ് സന്നാഹത്തെയും പിഎസി സൈനികരെയും ഗ്രാമത്തിൽ വിന്യസിച്ചിട്ടുണ്ട്.

12 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായും പ്രതികൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയതായും സീനിയർ പോലീസ് സൂപ്രണ്ട് പ്രമേന്ദ്ര സിംഗ് ദോബൽ അറിയിച്ചു. പ്രാദേശിക എംഎൽഎ മുന്ന സിംഗ് ചൗഹാൻ വിനോദിന്റെ കുടുംബത്തെ സന്ദർശിക്കുകയും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഉറപ്പുനൽകുകയും ചെയ്തു. പ്രദേശത്ത് സ്ഥിതി ശാന്തമാക്കാൻ അധികൃതർ നാട്ടുകാരോട് അഭ്യർത്ഥിച്ചു 

12 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായും പ്രതികൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയതായും സീനിയർ പോലീസ് സൂപ്രണ്ട് പ്രമേന്ദ്ര സിംഗ് ദോബൽ അറിയിച്ചു. പ്രാദേശിക എംഎൽഎ മുന്ന സിംഗ് ചൗഹാൻ വിനോദിന്റെ കുടുംബത്തെ സന്ദർശിക്കുകയും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഉറപ്പുനൽകുകയും ചെയ്തു. പ്രദേശത്ത് സ്ഥിതി ശാന്തമാക്കാൻ അധികൃതർ നാട്ടുകാരോട് അഭ്യർത്ഥിച്ചു