പ്രളയകാലത്ത് സാന്ത്വനമായ 'മകൻ്റെ' സത്യപ്രതിജ്ഞകാണാനെത്തി : അമ്മാളു അമ്മയെ വാരിപ്പുണര്‍ന്ന് മുഖ്യമന്ത്രി

പ്രളയകാലത്ത് സാന്ത്വനമായ 'മകൻ്റെ' സത്യപ്രതിജ്ഞകാണാനെത്തി : അമ്മാളു അമ്മയെ വാരിപ്പുണര്‍ന്ന്  മുഖ്യമന്ത്രി

തിരുവനന്തപുരം: സത്യപ്രതിജ്ഞയ്‌ക്കെത്തിയ അമ്മാളു അമ്മയെ വാരിപ്പുണര്‍ന്നാണ് മുഖ്യമന്ത്രി വിഡി സതീശന്‍ സ്വീകരിച്ചത്. രാഹുല്‍ ഗാന്ധിയുടേയും പ്രിയങ്കാ ഗാന്ധിയുടേയും വി ഡി സതീശന്റേയും സ്നേഹാദരങ്ങള്‍ ഏറ്റുവാങ്ങി വേദിയില്‍ തിളങ്ങിയ അമ്മാളു അമ്മ ആണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ താരം. പ്രളയ സമയത്ത് തുടങ്ങിയ ആത്മബന്ധമാണ് വിഡി സതീശനും അമ്മാളു അമ്മയും തമ്മില്‍.മകനെപ്പോലെയല്ല മകന്‍ തന്നെയാണ് തനിക്ക് സതീശനെന്ന് പറഞ്ഞ് ഏറെ വികാരധീനയായാണ് അമ്മാളു അമ്മ സത്യപ്രതിജ്ഞ ചടങ്ങിനെത്തിയത്. സീത ലക്ഷ്മി അമ്മാള്‍ എന്നാണ് അമ്മാളു അമ്മയുടെ യഥാര്‍ഥ പേര്. മുഖ്യമന്ത്രി വിഡി സതീശനും അമ്മാളു അമ്മയും തമ്മിലുള്ളത് വര്‍ഷങ്ങളുടെ ആത്മബന്ധമാണ്. 2018ലെ വെള്ളപ്പൊക്ക സമയത്ത് ദുരിതാശ്വാസ ക്യാംപിലെത്തി തന്നെ ചേര്‍ത്ത് പിടിച്ച വി ഡി സതീശനെ ഇന്നും അമ്മ ഓര്‍ക്കുന്നു. മക്കളില്ലാത്ത എനിക്ക് സതീശന്‍ മകനാണെന്നും അമ്മാളു അമ്മ പറയുന്നു.സത്യപ്രതിജ്ഞ വേദിയിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സഹായത്തോടെ എത്തിയ അമ്മാളു അമ്മയെ രാഹുല്‍ ഗാന്ധിയും മുഖ്യമന്ത്രി വിഡി സതീശനും കെട്ടിപ്പിടിച്ചാണ് സ്വീകരിച്ചത്.വിഡി സതീശന്‍ തനിക്ക് നല്‍കിയ സ്നേഹവും കരുതലും വര്‍ഷങ്ങള്‍ക്ക് ശേഷവും അമ്മാളു അമ്മയുടെ നിറഞ്ഞ പുഞ്ചിരിയില്‍ തെളിയുകയാണ്.