SIRപട്ടികയിൽ നിന്ന് ഒഴിവാക്കിയവരേക്കാൾ കുറവാണോ വിജയ ഭൂരിപക്ഷം? മമത ബാനർജിക്ക് പരാതി സമർപ്പിക്കാം - സുപ്രീം കോടതി

SIRപട്ടികയിൽ നിന്ന് ഒഴിവാക്കിയവരേക്കാൾ കുറവാണോ വിജയ ഭൂരിപക്ഷം? മമത ബാനർജിക്ക് പരാതി സമർപ്പിക്കാം - സുപ്രീം കോടതി

ന്യൂഡൽഹി: എസ്ഐആർ സമയത്ത് പട്ടികയിൽ നിന്ന് ഒഴിവാക്കിയവരേക്കാൾ കുറവാണ് വിജയ ഭൂരിപക്ഷമെങ്കിൽ മമത ബാനർജി ഉൾപ്പെടെയുള്ളവർക്ക് പരാതി സമർപ്പിക്കാമെന്ന് സുപ്രീം കോടതി. പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിലെ 31 മണ്ഡലങ്ങളിലെ വിജയ ഭൂരിപക്ഷം തെരഞ്ഞെടുപ്പ് പട്ടികയിൽ നിന്ന് ഒഴിവാക്കിയവരേക്കാൾ കുറവാണെങ്കിൽ മമത ബാനർജി ഉൾപ്പെടെയുള്ളവർക്ക് പുതിയ അപേക്ഷകൾ സമർപ്പിക്കാമെന്നാണ് സുപ്രീം കോടതി നിര്‍ദേശിച്ചത്.എസ്ഐആർ സമയത്ത് ഒഴിവാക്കിയ എണ്ണത്തേക്കാൾ വിജയ ഭൂരിപക്ഷം കുറവാണെങ്കിൽ കോടതിക്ക് പരാതികൾ പരിശോധിക്കാമെന്ന ജസ്റ്റിസ് ബാഗ്‌ചി നിരീക്ഷിരുന്നു. ഇത് മുതിർന്ന അഭിഭാഷകനും ടിഎംസി എംപിയുമായ കല്യാൺ ബാനർജി പരാമർശിച്ചതിനെത്തുടർന്നാണ് ബെഞ്ച് ഹർജി പരിഗണിച്ചത്.തൻ്റെ പാർട്ടി സ്ഥാനാർഥികളിൽ ഒരാൾ 862 വോട്ടുകൾക്ക് പരാജയപ്പെട്ടുവെന്നും ആ മണ്ഡലത്തിൽ നിന്ന് എസ്ഐആർ സമയത്ത് 5,550 വോട്ടുകൾ നഷ്‌ടപ്പെട്ടിരുന്നുവെന്ന് കല്യാൺ ബാനർജി ആരോപിച്ചു. നഷ്‌ടപ്പെട്ട വോട്ടുകളേക്കാൾ വിജയ ഭൂരിപക്ഷം കുറവുള്ള 31 സീറ്റുകളുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു. മുൻ കൊൽക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസ് ടി.എസ്. ശിവജ്ഞാനത്തിൻ്റെ രാജിയെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു.

വോട്ടർപട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് നൽകിയ അപ്പീലുകൾ കേൾക്കുന്നതിനായി കൊൽക്കത്ത ഹൈക്കോടതി അപ്പലേറ്റ് ട്രൈബ്യൂണലുകളായി നിയമിച്ച 19 ജഡ്ജിമാരിൽ ഒരാളാണ് ജസ്റ്റിസ് ശിവജ്ഞാനം. എസ്ഐആറുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾക്കും വോട്ടുകൾ ചേർക്കുന്നതിനും ഒഴിവാക്കുന്നതിനും എതിരെ നൽകിയ അപ്പീലുകൾക്ക് മാത്രമേ പോൾ പാനൽ ഉത്തരവാദിയാകുള്ളൂ എന്ന് മുതിർന്ന അഭിഭാഷകൻ ഡി.എസ്. നായിഡു പറഞ്ഞു.അപ്പീലുകൾ തീർപ്പാക്കാൻ അപ്പലേറ്റ് ട്രൈബ്യൂണുകൾ ഇപ്പോൾ നാല് വർഷമെടുക്കുമെന്നാണ് കരുതുന്നതെന്ന് ഹർജിക്കാർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷക മേനക ഗുരുസ്വാമി പറഞ്ഞു. വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്‌ത ഏകദേശം 60 ലക്ഷം പേരുടെ ഹർജി കൈകാര്യം ചെയ്യുന്നതിനായി പശ്ചിമ ബംഗാളിൽ നിന്നും അയൽ സംസ്ഥാനങ്ങളായ ഒഡീഷ, ജാർഖണ്ഡ് എന്നിവിടങ്ങളിൽ നിന്നുമായി ഏകദേശം 700 നിയമ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരം, കൊൽക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസ് വോട്ടർ പട്ടികയിൽ നിന്ന് വ്യക്തികളുടെ പേരുകൾ നീക്കം ചെയ്തതിനെതിരായ അപ്പീലുകൾ കൈകാര്യം ചെയ്യാനായി മുൻ ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടെയും ജഡ്ജിമാരുടെയും നേതൃത്വത്തിൽ 19 ട്രൈബ്യൂണലുകളും സ്ഥാപിച്ചു. വോട്ടർ പട്ടികയിൽ തുടരാനുള്ള അവകാശങ്ങളെക്കുറിച്ച് ബെഞ്ച് പരിശോധിക്കുമെന്ന് ജസ്റ്റിസ് ബാഗ്‌ചി നേരത്തെ പറഞ്ഞിരുന്നു.